Month: ഡിസംബര് 2021

യഥാർത്ഥ വ്യക്തിത്വം

എന്റെ കൂട്ടുകാരി  ഞാൻ എടുത്തിട്ടുള്ള അവളുടെ ഫോട്ടോകൾ പരിശോധിച്ചപ്പോൾ, അവളുടെ സ്വാഭാവിക ശരീര പ്രകൃതികളെ സ്വന്തം ന്യൂനതകളായി സ്വയം ചൂണ്ടിക്കാട്ടി. ഞാൻ അവളോട്  കൂടുതൽ അടുത്ത്  നോക്കുവാൻ പറഞ്ഞു. “ഞാൻ കാണുന്നത് സർവ്വശക്തനായ രാജാധിരാജന്റെ സ്നേഹനിധിയായ ഭംഗിയുള്ള മകളെയാണ്” ഞാൻ പറഞ്ഞു. “ഞാൻ കാണുന്നത് ദൈവത്തേയും മറ്റുള്ളവരേയും ആർദ്രമായി സ്നേഹിക്കുന്ന, യഥാർത്ഥ അനുകമ്പയോടും, മഹാമനസ്ക്തയോടും, വിശ്വാസ്യതയോടും കൂടി, ഒത്തിരി ജീവിതങ്ങളെ സ്വാധീനിച്ച ഒരാളെയാണ്.” അവളുടെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പി നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. "നിനക്ക് ഒരു കിരീടം കൂടി വേണമെന്നാണ് എനിക്ക് തോന്നുന്നത്" എന്ന് ഞാൻ പറഞ്ഞു. അന്ന് വൈകുന്നേരം അവൾക്ക് നല്ല ഒരു കിരീടം ഞങ്ങൾ തെരഞ്ഞെടുത്തു; അവളുടെ യഥാർത്ഥ സ്വത്വം അവൾ ഒരിക്കലും മറക്കാതിരിക്കാൻ.

നാം  യേശുവിനെ വ്യക്തിപരമായി അറിയുമ്പോൾ, അവൻ നമ്മെ മക്കൾ എന്ന് വിളിച്ച് സ്നേഹത്തിന്റെ ഒരു കിരീടം നമ്മെ ധരിപ്പിക്കുന്നു( 1 യോഹന്നാൻ 3: 1 ). വിശ്വാസത്തിൽ സ്ഥിരോത്സാഹത്തോടെ നിൽക്കുവാനുള്ള  ശക്തിയും അവൻ നമുക്കു നൽകിയതു കൊണ്ട് “അവൻ പ്രത്യക്ഷനാകുമ്പോൾ നാം ലജ്ജിച്ചു പോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്ക് ധൈര്യം " ഉണ്ടാകും ( 2: 28 ). അവൻ നമ്മെ നാമായിരിക്കുന്നതുപോലെ തന്നെ സ്വീകരിച്ചുവെങ്കിലും, അവന്റെ സ്നേഹം നമ്മെ നിർമ്മലീകരിച്ച് അവനോടു സദൃശന്മാർ ആക്കി മാറ്റുന്നു ( 3 : 2-3 ). ദൈവത്തിന്റെ ആവശ്യകത മനസ്സിലാക്കി മാനസാന്തരപ്പെടാൻ അവൻ നമ്മെ സഹായിക്കുന്നു; അതുവഴി പാപത്തിൽ നിന്ന് അകന്ന് നിൽക്കാനുള്ള കഴിവിൽ സന്തോഷിക്കുവാനും( വാ. 7-9).  നമ്മുടെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന അവന്റെ സത്യത്താലും, നമ്മുടെ ജീവനിൽ കുടികൊള്ളുന്ന അവന്റെ ആത്മാവിനാലും, സത്യസന്ധമായ അനുസരണത്തിലും സ്നേഹത്തിലും(വാ.10) നമുക്ക് ജീവിക്കാം.

എന്റെ കൂട്ടുകാരിക്ക് ശരിക്കും ഒരു കിരീടത്തിന്റെയോ, എന്തെങ്കിലും ആഭരണങ്ങളുടേയോ, ആവശ്യം അന്നേ ദിവസം ഉണ്ടായിരുന്നില്ല. ദൈവമക്കൾ  ആയതിന്റെ മൂല്യം ഓർമ്മിപ്പിക്കുകയായിരുന്നു  രണ്ടുപേരുടെയും ആവശ്യവും.  

വൈവിധ്യത്തിന്റെ ആഘോഷം

2019 ൽ ഒരു യൂണിവേഴ്സിറ്റിയിൽ ബിരുദ ദാന ചടങ്ങിൽ 608 വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റുകൾ വാങ്ങുവാനായി തയ്യാറാക്കിയിരുന്നു. പ്രിൻസിപ്പൽ വിദ്യാർത്ഥികളോട്,  അവർ ജനിച്ച രാജ്യത്തിന്റെ പേര് വിളിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുവാൻ നിർദ്ദേശിച്ചു കൊണ്ട് ആരംഭിച്ചു: അഫ്ഗാനിസ്ഥാൻ, ബൊളീവിയ,ബോസ്നിയ ………പ്രിൻസിപ്പൽ 60 രാജ്യങ്ങളുടെ പേരുകൾ വരെ  പറഞ്ഞുകൊണ്ടിരുന്നു. ഓരോ വിദ്യാർത്ഥിയും എഴുന്നേറ്റ് നിന്ന് ആർപ്പിട്ട് ആഹ്ലാദിച്ചു. അറുപത് രാജ്യങ്ങൾ;ഒരു യൂണിവേഴ്സിറ്റി !

നാനാത്വത്തിലെ ഏകത്വത്തിന്റെ ഈ മനോഹരദൃശ്യം,ജനങ്ങൾ ഒന്നിച്ച് ഒരുമയോടെ വസിക്കുന്നത് ഇഷ്ടപ്പെടുന്ന ദൈവത്തിന്റെ ഹൃദയത്തിന് ചേരുന്ന ഒരു ചിത്രമാണ്.

 സങ്കീർത്തനം 133 ൽ - ജനം യെരുശലേമിൽ വാർഷിക ഉത്സവത്തിന് ഒരുമിച്ച് ചേരുമ്പോൾ പാടിയിരുന്ന ഒരു ആരോഹണ ഗീതം - ദൈവമക്കൾ ഒന്നിച്ച് ജീവിക്കുവാനുള്ള ഒരു പ്രേരണ  നൽകുന്നത് നമ്മൾ  വായിക്കുന്നു.ആ സങ്കീർത്തനം ജനങ്ങളെ ഓർമ്മിപ്പിക്കുന്നത് സന്തോഷത്തോടെ ഒന്നിച്ച്  ജീവിക്കുന്നതിന്റെ പ്രയോജനങ്ങളാണ് (വാ. 1); വിഭിന്നതകൾ വിഭാഗീയത ഉണ്ടാക്കാമെന്നിരിക്കിലും. സുന്ദരമായ ഭാവനയിൽ ഒത്തൊരുമയെ വർണ്ണിച്ചിരിക്കുന്നത് ഉന്മേഷം പകരുന്ന മഞ്ഞു പോലെ  എന്നാണ് (വാ. 3). പിന്നെ തൈലം – പുരോഹിതന്മാരെ അഭിഷേകം ചെയ്യുവാൻ ഉപയോഗിക്കുന്നത് (പുറപ്പാടു 29:7)-“ താഴേക്ക് ഒഴുകുന്നത്” തലയിൽ നിന്ന് താടിയിലേക്കും പിന്നെ പുരോഹിതന്റെ വസ്ത്രത്തിലേക്കും (വാ.2 ). സത്യത്തിൽ  ഇതെല്ലാം വിരൽ ചൂണ്ടുന്ന  യാത്ഥാർത്ഥ്യം, ഐക്യം ഉണ്ടെങ്കിൽ തടഞ്ഞുനിർത്താൻ കഴിയാത്ത വിധം ദൈവത്തിന്റെ അനുഗ്രഹങ്ങൾ  ധാരാളമായി ഒഴുകുമെന്നാണ്.

യേശുവിൽ വിശ്വസിക്കുന്നവർക്ക് വംശീയമായോ, ദേശീയമായോ, പ്രായത്തിലോ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ആത്മാവിൽ ആഴമായ ഒരു ഐക്യം ഉണ്ടാകും (എഫെസ്യർ 4:3 ). നമ്മൾ യോജിച്ചു നിന്നാൽ, യേശു നമ്മെ നയിക്കുന്ന   ആത്മാവിന്റെ ഐക്യത്തേയും, ദൈവം നമുക്ക് നല്കിയിട്ടുള്ള വ്യത്യസ്തതകളേയും ആശ്ലേഷിച്ച്, ശരിയായ ഐക്യത്തിന്റെ ഉറവിടമായ യേശുവിൽ സന്തോഷിക്കാം.

നമ്മുടെ സഭാകൂടിവരവ് നമുക്ക് ആവശ്യമാണ്

സതേൺ ബാപ്റ്റിസ്റ്റ് പ്രാസംഗികന്റെ മൂത്ത മകനായിട്ടാണ് ഞാൻ വളർന്നത്. എല്ലാ ഞായറാഴ്ചയും ഞാൻ പള്ളിയിൽ ഉണ്ടാകണമെന്നത് നിർബന്ധമായ കാര്യമായിരുന്നു. കഠിനമായ പനിയോ മറ്റോ വന്നാൽ ഒഴിവുണ്ടായിരുന്നു.. സത്യത്തിൽ  പള്ളിയിൽ പോകുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു, പനിയുള്ളപ്പോൾ പോലും പലപ്പോഴും പോയിട്ടുണ്ട്. പക്ഷേ ലോകം മാറിപ്പോയി. സ്ഥിരമായി പള്ളിയിൽ പോകുന്നവരുടെ എണ്ണം പഴയതുപോലെയില്ല. തീർച്ചയായും, പെട്ടന്നുള്ള ചോദ്യമാണ് എന്തുകൊണ്ട് എന്നത് .  വിഭിന്നമായ ധാരാളം ഉത്തരങ്ങൾ ഉണ്ട്. എഴുത്തുകാരിയായ കേതലിൻ നോറിസ് ഈ ഉത്തരങ്ങളെ എതിർത്തത്,  "എന്തിനാണ് നാം പള്ളിയിൽ പോകുന്നത് "എന്ന അവരുടെ  ചോദ്യത്തിന് അവർക്ക് ഒരു പാസ്റ്ററിൽ നിന്ന് കിട്ടിയ മറുപടി വെച്ചായിരുന്നു : " നാം പള്ളിയിൽ പോകേണ്ടത് മറ്റുള്ളവർക്ക് വേണ്ടിയാണ്. കാരണം, അവിടെ  ആർക്കെങ്കിലും നമ്മെ ആവശ്യമുണ്ടാകാം. "

നാം പള്ളിയിൽ  പോകുന്നതിന്റെ കാരണം ഒരിക്കലും ഇത് മാത്രമല്ല.പക്ഷേ  എബ്രായ ലേഖനം  എഴുതിയ ലേഖകന്റെ ഹൃദയസ്പന്ദനം കൂടി ആ പാസ്റ്ററുടെ  മറുപടിയിൽ പ്രതിധ്വനിക്കുന്നുണ്ട്. വിശ്വാസത്തെ മുറുകെ പിടിക്കുവാനും, അത് സാധ്യമാകുന്നതിനായി "സഭാ യോഗങ്ങളെ  ഉപേക്ഷിക്കാതെ "(എബ്രായർ 10:24) ഇരിക്കാനും ലേഖകൻ വിശ്വാസികളെ ഉത്ബോധിപ്പിക്കുന്നു. ഇല്ലെങ്കിൽ അന്യോന്യം പ്രോത്സാഹിപ്പിക്കുക എന്ന നിർണായകമായ കാര്യം നമ്മുടെ അസാന്നിധ്യം മൂലം നഷ്ടമാകും. "സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ "(വാ.25) നമുക്കെല്ലാം പരസ്പര പ്രോൽസാഹനം ആവശ്യമാണ്. 

സഹോദരീ സഹോദരന്മാരേ, കൂട്ടായ്മകൾ തുടർന്നു കൊണ്ടിരിക്കുക. എന്തുകൊണ്ടെന്നാൽ നിങ്ങളെ അവിടെ ആർക്കെങ്കിലും ആവശ്യമുണ്ടായിരിക്കാം. എന്നാൽ അതുപോലെതന്നെ ശരിയായ കാര്യമാണ്, തിരിച്ച്  നിങ്ങൾക്കും അവരെ ഉപകരിക്കും എന്നത്.